അല്ല ,വെറുതെയല്ല ഒന്നും. വെറുതെയല്ല മൌനം പോലും . വെറുതെയാവുന്നില്ല ശൂന്യതയും

Sunday 8 June 2014

ഇതാണ് പാലങ്ങളുടെ കുഴപ്പം

ഞാനിപ്പോഴും വിശ്വസിക്കുന്നു,പാർട്ടി നാശത്തിന്റെ കൊക്കയിലേക്ക് വീണത് സെക്റട്ടേറിയറ്റ് വളവിൽ വെച്ച് തടന്നെയാണ്. ടി പി വധം പാർട്ടി വകയല്ലെന്നും അഥവാ അങ്ങനെയാണെങ്കിൽ അത് പാർട്ടി വിരുദ്ധമല്ലെന്നും സ്വയം ബോധ്യപ്പെടുത്താനുള്ള നെഞ്ചുറപ്പൊക്കെ പ്റബുദ്ധരായ കേഡർമാർക്കുണ്ട്.(ബഹുഭൂരിപക്ഷത്തിനെങ്കിലും).ടിപി വധം അസ്വസ്ഥമാക്കിയത് ഇടതു പക്ഷം ചേർന്നു നടന്ന അർദ്ധവിശ്വാസികളെയാണ്. അവർ വശവും ദിശയും മാറി നടന്നു തുടങ്ങി .
എത്റയോ നാൾ കാത്തിരുന്നു കിട്ടിയ സമരാവേശത്തിലായിരുന്നു കേഡർമാർ രണ്ടായിരത്തിപ്പതിമൂന്ന് ആഗസ്ത് പന്ത്റണ്ടിന് തിരുവനന്തപുരിയിലെത്തിക്കാണുക.അവരുടെ തലയിലാണ്,പിറ്റേ ദിവസം ഒത്തുതീർപ്പിന്റെ ഓടത്തീർത്ഥം ഒഴിച്ചതും ഇനി നിങ്ങൾ പൊയ്ക്കോളൂ എന്ന് നേതാക്കൾ ആശീർവദിച്ചതും.

എങ്ങോട്ട് പോണം എന്ന് അന്ന് നേതാക്കൾ പറഞ്ഞില്ലെങ്കിലും മാസങ്ങൾക്ക്ശേഷം കണ്ണൂരിൽ ആ 'വഴി കാണിക്കൽ 'ചടങ്ങ് നടന്നു. ബീജേപിക്കാർ ആജന്മശത്റുക്കളൊന്നുമല്ലെന്നും ആത്മമിത്റങ്ങളാക്കാവുന്ന അർദ്ധശത്റുക്കൾ മാത്റമാണെന്നും വാസുസഖാവിന്റ ചുവന്ന മാല വിളിച്ചു കൂവി.അന്ന് കമ്മീഷൻ ചെയ്ത 'ചോകാ' പാലത്തിലൂടെയാണ് കേഡർമാർ പാർട്ടിയിൽ നിന്നും നടന്നു പോയത്.

ഇതാണ് ഈ പാലങ്ങളുടെ കുഴപ്പം .ഒരു പാലമിട്ടാൽ ഇങ്ങോട്ടും അങ്ങോട്ടുമാണ്.

posted from Bloggeroid